ജീവിത നിലവാര സൂചികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനവും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തർ

അമേരിക്കൻ മാഗസിൻ CEOWORLD പ്രസിദ്ധീകരിച്ച 2025-ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തർ.
ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്, ഒമ്പതാം സ്ഥാനത്തുള്ള അമേരിക്കയെക്കാൾ മുന്നിലെത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 98 പോയിന്റുകളുമായി മൊണാക്കോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ലിച്ചെൻസ്റ്റൈൻ രണ്ടാം സ്ഥാനത്തും ലക്സംബർഗ് മൂന്നാം സ്ഥാനത്തുമാണ്. അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, നോർവേ, സിംഗപ്പൂർ എന്നിവർ നാല് മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ബുറുണ്ടി പട്ടികയിൽ ഏറ്റവും താഴെയാണ്, മഡഗാസ്‌കർ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ എന്നിവ തൊട്ടുപിന്നിലുണ്ട്.
അറബ് മേഖലയിൽ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ആം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 40ആം സ്ഥാനത്തുമാണ്.
ലോകമെമ്പാടുമുള്ള 258,000-ത്തിലധികം ആളുകളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയത്. സുരക്ഷ, നീതി, തുറന്ന മനസ്സ് തുടങ്ങിയ പത്ത് വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളെ റേറ്റ് ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടു. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഓരോ രാജ്യവും എത്രത്തോളം സംഭാവന നൽകുന്നുവെന്നതും റാങ്കിംഗിനായി പരിഗണിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2