Qatarsports

ഫിഫ ലോകകപ്പ് ഫൈനൽ നറുക്കെടുപ്പിന് ഒരുങ്ങി ദോഹ; ഭാഗ്യചിഹ്നവും ഇന്നറിയാം

2022 ഫുട്ബോൾ ലോകകപ്പിന്റെ പോരാട്ടചിത്രം അറിയാൻ നിമിഷങ്ങളെണ്ണി ലോകം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ആര് ആരോട് ഏറ്റുമുട്ടുമെന്നറിയാനുള്ള ഫൈനൽ നറുക്കെടുപ്പിനായി ദോഹ ഒരുങ്ങി. 

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) വൈകിട്ട് 7 മണിക്ക് ഷോ ആരംഭിക്കും. ചടങ്ങിൽ ഫിഫ ഉദ്യോഗസ്ഥരും ആഗോള ഫുട്ബോൾ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

നറുക്കെടുപ്പ് ഇന്ത്യയിൽ ഹിസ്റ്ററി ടിവി 18-യിലും, ഒടിടി പ്ലാറ്റ്‌ഫോം വൂട്ടിലും ജിയോ ടിവികൂടാതെ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും.

അതേസമയം, ഫിഫ ലോകകപ്പ് ഖത്തർ 2022 ഭാഗ്യചിഹ്നത്തിന്റെ വെളിപ്പെടുത്തലും ഇന്നുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തവും അതുല്യവുമായിരിക്കും ലോകകപ്പിന്റെ ഭാഗ്യചിഹ്നമെന്നും ഓരോ വ്യക്തിയും മസ്‌കട്ട് വ്യത്യസ്ത അനുഭവം നൽകുമെന്നും എസ്‌സി ഡയറക്ടർ ജനറൽ യാസർ അൽ ജമാൽ പറഞ്ഞു.

വെള്ളിയാഴ്ച നടക്കുന്ന ഫുട്ബോൾ ഷോപീസ് ഇവന്റിനുള്ള നറുക്കെടുപ്പോടെ ഖത്തർ ഈ വർഷം അവസാനം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലേക്ക് ഒരു പടി കൂടി അടുക്കും.

ഇത് വരെ യോഗ്യത നേടിയ 29 ടീമുകൾ മാത്രമാണ് നറുക്കെടുപ്പിൽ ഭാഗമാവുക.

ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആതിഥേയ രാജ്യമായ ഖത്തർ, റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഏഴ് ടീമുകൾക്കൊപ്പം ടോപ്പ് സീഡിലാണ്. ആതിഥേയരെന്ന നിലയിൽ, ഖത്തർ പോട്ട് 1-ൽ ഉൾപ്പെടുത്തും. മറ്റൊരു നിറത്തിലുള്ള പന്ത് അവരെ പ്രതിനിധീകരിക്കുകയും എ1 സ്ഥാനത്തേക്ക് മുൻകൂട്ടി നിയോഗിക്കുകയും ചെയ്യും.  

പുതിയ ലോക ഒന്നാം നമ്പർ ബ്രസീൽ, ബെൽജിയം, നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ എന്നിവരെ നോക്കൗട്ട് റൗണ്ട് വരെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് നേരിടേണ്ടി വരില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button