Qatar

ഇളവുകൾ കൂടുതൽ പേരിലേക്ക്, ഖത്തറിൽ മൂന്നാം ഘട്ട ലഘൂകരണം വെള്ളിയാഴ്ച്ച മുതൽ.

ദോഹ: ജൂലൈ 9 വെള്ളിയാഴ്ച്ച മുതൽ ഖത്തറിൽ കൊവിഡ് നിയന്ത്രങ്ങളുടെ മൂന്നാം ഘട്ട ലഘൂകരണം ആരംഭിക്കും. വിവിധ ഇളവുകളും നിയന്ത്രണങ്ങളും അടങ്ങുന്ന മൂന്നാംഘട്ടത്തിന് ഖത്തർ മന്ത്രിസഭായോഗം അംഗീകാരമായി. മാളുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കാവുന്നവരുടെ ശതമാനം 50 ശതമാനമായി വർദ്ധിപ്പിച്ചതാണ് പ്രധാന മാറ്റം. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കുകയും കുട്ടികൾക്ക് സിനിമ തിയേറ്ററുകളിലും മാർക്കറ്റുകളിലുമെല്ലാം പ്രവേശനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ:

-ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ വാഹനങ്ങൾക്കുള്ളിൽ അല്ലാത്തപ്പോഴെല്ലാം മാസ്‌ക് ഉപയോഗം തുടരണം.

-ഇഹ്തിറാസ് ആപ്പിന്റെ ഉപയോഗം പതിവ് പോലെ.

-സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അനുവദനീയമായ ശതമാനം 80% തന്നെ. പ്രധാന മീറ്റിങ്ങുകളിൽ 15 പേർ മാത്രം.

-ഇൻഡോറിൽ, വാക്സീൻ സ്വീകരിച്ച 15 പേർക്ക് വരെയോ, സ്വീകരിക്കാത്ത 5 പേർക്ക് വരെയോ മാത്രം കൂട്ടം ചേരാം.

-ഔട്ട്ഡോറിൽ ആകട്ടെ, വാക്സീൻ സ്വീകരിച്ച 30 പേർക്ക് വരെയോ, വാക്സീൻ സ്വീകരിക്കാത്ത 10 പേർക്ക് വരെയോ കൂട്ടം ചേരാൻ അനുവാദമുണ്ട്.

-ഷോപ്പിംഗ് മാളുകളിൽ അനുവദനീയ പ്രവേശന ശേഷി 50 ശതമാനം വരെയാകാം. ഇവിടങ്ങളിലെ ഭക്ഷണശാലകളിൽ ഇത് 30 ശതമാനമാണ്. കുട്ടികൾക്ക് ഉൾപ്പെടെ എല്ലാവർക്കും പ്രവേശിക്കാം. സ്മോകിംഗ് ഏറിയകൾ അടഞ്ഞു കിടക്കും.

-ഹോൾസെയിൽ മാർക്കറ്റുകളും സൂക്കുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. പ്രായനിയന്ത്രണം ഇല്ല.

-മസ്ജിദുകളുടെ പ്രവർത്തനം പഴയ പോലെ തുടരും. ശുചീകരണ ശൗചാലയ സംവിധാനങ്ങൾ അടഞ്ഞു തന്നെ കിടക്കും.

-വിവാഹച്ചടങ്ങുകൾക്ക് 80 പേർക്ക് വരെ പങ്കെടുക്കാം. 75 ശതമാനം പേർ വാക്സീൻ സ്വീകരിച്ചവർ ആയിരിക്കണം.

-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും അനുവദനീയ ശേഷി 50 ശതമാനം ആയി ഉയർത്തിയിട്ടുണ്ട്. ജീവനക്കാർ വാക്സീൻ സ്വീകരിച്ചവർ ആയിരിക്കണം.

-ബാർബർ ഷോപ്പുകളിൽ 50 ശതമാനം വരെ കസ്റ്റമേഴ്‌സിനെ അനുവദിക്കും.

-ഇൻഡോർ അമ്യൂസ്മെന്റ് പാർക്കുകളിൽ 30 ശതമാനം വരെയും ഔട്ട്ഡോർ പാർക്കുകളിൽ 50 ശതമാനം വരെയും കസ്റ്റമേഴ്‌സിനെ അനുവദിക്കും. 75 ശതമാനം കസ്റ്റമേഴ്‌സ് വരെ വാക്സീൻ സ്വീകരിച്ചവർ ആയിരിക്കണം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button