
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം വിജയകരമായതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. “ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നടത്തിയ ആക്രമണത്തിൽ പാകിസ്താനും പാക്കിസ്ഥാനിൽ നിയന്ത്രണമുള്ള ജമ്മു കാശ്മീരിനുള്ളിലർ പത്തോളം ലൊക്കേഷനുകൾ ലക്ഷ്യമിട്ടിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ആക്രമിക്കപ്പെട്ടത് ഭീകരൻമാരുടെ കേന്ദ്രങ്ങളാണ്, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയില്ലെന്നും റിപ്പോർട്ടുകൾ പറഞ്ഞു. ഏപ്രിൽ 26 ന് ഇന്ത്യൻ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഇന്ത്യയുടെ നടപടി. നീതി നടപ്പാക്കിയതായി ഇന്ത്യൻ ആർമി പറഞ്ഞു.
പാകിസ്താൻ അവരുടെ ഭാഗത്ത് നിന്ന് മൂന്നു സ്ഥലങ്ങളിൽ മിസൈലുകൾ വീണതായി വ്യക്തമാക്കി – മുസാഫറബാദ്, കോട്ട്‌ലി, ബഹാവൽപൂർ എന്നിവിടങ്ങളിൽ.
യുനൈറ്റഡ് നേഷൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഇരു ആണവായുധം ഉള്ള രാജ്യങ്ങൾക്കിടയിലെ ഈ സംഘർഷ സ്ഥിതി അതീവ ഗൗരവത്തോടെ കാണുന്നതായും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇരു പക്ഷങ്ങളോടും ക്ഷമ പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.