Qatarsports

ഫിഫ അറബ് കപ്പ്: പോരാട്ട പട്ടികയായി.

ദോഹ: 2022 ലോക കപ്പിന് മുന്നൊരുക്കം എന്ന നിലയിൽ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിലേക്കുള്ള ടീമുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ജൂണ് 19 ന് തുടങ്ങിയ യോഗ്യതാറൗണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച അവസാനിച്ചു. 2022 ലോകകപ്പ് നടക്കുന്ന അതേവേദികളിലായി കൃത്യം ഒരു വര്‍ഷം മുമ്പ് 2021 ഡിസംബറിൽ അരങ്ങേറുന്ന അറബ് കപ്പിൽ 16 ടീമുകൾ മാറ്റുരക്കും. 10 ടീമുകള്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനില്‍ (എ.എഫ്.സി) നിന്നും ആറ് ടീമുകള്‍ ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനില്‍ നിന്നുമാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.

യോഗ്യതാറൗണ്ടില്‍ മത്സരിച്ച 14 ടീമുകളില്‍ നിന്ന് ഏഴുടീമുകൾ യോഗ്യത നേടി. ഒമാൻ, ബഹ്‌റൈൻ, സുഡാൻ, മൗറിത്താനിയ, ജോർദ്ദാൻ, പലസ്‌തീൻ, തുണീഷ്യ എന്നിവരാണവ. കുവൈത്ത്, യമന്‍ ടീമുകള്‍ പുറത്തായി. സൗത്ത് സുഡാന്‍ ടീം അംഗങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മത്സരത്തിൽ പങ്കെടുക്കാൻ ആയില്ല. അഞ്ച് ഗോളിന് കൊമറോസിനെ തോല്‍പിച്ച ഫലസ്തീനാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ജയം സ്വന്തമാക്കി അറബ് കപ്പിൽ ഇടം നേടിയത്. 

അറബ് കപ്പിൽ 16 ടീമുകള്‍ 4 ഗ്രൂപ്പുകളിലായി മത്സരിക്കും. ഏഷ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഖത്തര്‍, ഫിഫ റാങ്കിംഗിൽ മുന്നിലുള്ള തുനീഷ്യ (26), അല്‍ജീരിയ (33), മൊറോകോ (34), ഈജിപ്ത് (46) എന്നിവരാണ് ടൂർണമെന്റിലെ വമ്പന്മാർ.

ഗ്രൂപ് എ: ഖത്തര്‍, ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍

ഗ്രൂപ് ബി: തുനീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ

ഗ്രൂപ് സി: മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദാന്‍, ഫലസ്തീന്‍.

ഗ്രൂപ് ഡി: അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍, സുദാന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button