Qatar

പ്രകൃതി വാതക ഉത്പാദന രാജ്യങ്ങൾ വ്യാപാര തടസ്സങ്ങളെ നേരിടാൻ ആഹ്വാനം ചെയ്ത് ഖത്തർ ഊർജ മന്ത്രി

2025 ഒക്ടോബർ 23 ന് ദോഹയിൽ നടന്ന ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറത്തിന്റെ (ജിഇസിഎഫ്) 27-ാമത് മന്ത്രിതല യോഗത്തിൽ ഖത്തർ പ്രതിനിധി സംഘത്തെ ഊർജ്ജകാര്യ സഹമന്ത്രി സാദ് ഷെരിദ അൽ-കാബി നയിച്ചു.

“ശുദ്ധമായ ഊർജ്ജം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രാഥമിക മാർഗമായി പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കുന്നതിന്” അംഗരാജ്യങ്ങളുമായി സഹകരിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി അൽ-കാബി ആവർത്തിച്ചു.

“ഊർജ്ജ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന് ദോഷം വരുത്തുന്ന വിവേചനപരമായ നടപടികൾക്കും വ്യാപാര തടസ്സങ്ങൾക്കും എതിരായ നമ്മുടെ നിലപാടിൽ നാം ഉറച്ചു നിൽക്കണം,” അദ്ദേഹം പറഞ്ഞു.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അസ്ഥിരമായ കാലാവസ്ഥാ നയങ്ങളും ഉണ്ടായിരുന്നിട്ടും, പ്രകൃതിവാതകത്തിനായുള്ള – പ്രത്യേകിച്ച് എൽഎൻജിയുടെ – പ്രതീക്ഷ പോസിറ്റീവ് ആണെന്ന് മന്ത്രി സ്ഥിരീകരിച്ചു. 

ഏഷ്യയിലെ സാമ്പത്തിക വളർച്ച, ശുദ്ധവും കൂടുതൽ ലാഭകരവുമായ ഊർജ്ജ സ്രോതസ്സുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആഗ്രഹം, ഡാറ്റാ സെന്ററുകളിൽ നിന്നും നിർമിതബുദ്ധിയിൽ നിന്നുമുള്ള വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button