
ഈ വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ആകെ വരുമാനം ഏകദേശം 25.6 ബില്യൺ റിയാലായപ്പോൾ, മൊത്തം ചെലവ് ഏകദേശം 46.8 ബില്യൺ റിയാലിലെത്തിയിട്ടുണ്ട്.
ശമ്പളത്തിനും വേതനത്തിനുമായി 17.611 ബില്യൺ റിയാലും, നിലവിലുള്ള മറ്റ് ചെലവുകൾക്കായി 19.662 ബില്യൺ റിയാലും, പ്രധാന മൂലധന ചെലവുകൾക്കായി 8.748 ബില്യൺ റിയാലും, ചെറിയ മൂലധന ചെലവുകൾക്കായി 858 ദശലക്ഷം റിയാലുമാണ് രണ്ടാം പാദത്തിൽ വിതരണം ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനുമുമ്പ് 2026-ലെ ആദ്യ പാദത്തിൽ ഖത്തർ ബജറ്റിൽ 10.3 ബില്യൺ റിയാലിന്റെ കമ്മി രേഖപ്പെടുത്തിയിരുന്നു.




