InternationalQatar

ചെങ്കടൽ ആക്രമണം: വീണ്ടും മുന്നറിയിപ്പ് നൽകി ഖത്തർ

ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെച്ചൊല്ലി യമനിലെ ഹൂതി വിമതരും പാശ്ചാത്യ സേനകളും തമ്മിലുള്ള ചെങ്കടൽ ആക്രമണങ്ങൾ തങ്ങളുടെ എൽഎൻജി വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

യെമനിനടുത്തുള്ള നിർണായക കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് സമീപം ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തർ എനർജിയുടെ പ്രസ്താവന. ആക്രമണത്തിൽ, നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിരുന്നില്ല. 

ഖത്തറിൽ നിന്ന് ഏദൻ ഉൾക്കടലിലൂടെയും ചെങ്കടലിലൂടെയും ദ്രവീകൃത പ്രകൃതിവാതകം കൊണ്ടുപോകുന്ന കപ്പലുകൾ പുറപ്പെടുന്നതിന് മുമ്പ് വൈകിക്കുകയായിരുന്നു. യൂറോപ്പിലേക്ക് ചരക്കുകളും ഊർജവും എത്തിക്കുന്നതിനുള്ള ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രധാന പാതയിലാണ് ഹൂതി ആക്രമണങ്ങൾ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തിയത്.

ഹമാസിനും ഇസ്രയേലിനും ഇടയിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ച ഖത്തർ ഇതുവരെ തങ്ങളുടെ കപ്പലുകളൊന്നും ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.  സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി പ്രൊഡ്യൂസറിൽ നിന്നുള്ള പ്രസ്താവന പ്രകാരം, എൽഎൻജി ഉൽപ്പാദനം തടസ്സമില്ലാതെ തുടരുന്നുണ്ട്. തങ്ങളുടെ ഉപഭോക്താക്കൾക്ക് എൽഎൻജിയുടെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുന്നതായി കമ്പനി വ്യക്തമാക്കി.

ചെങ്കടൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ചില ഡെലിവറികളുടെ ഷെഡ്യൂളിംഗിനെ ബാധിക്കുമെങ്കിലും, ഖത്തറിൽ നിന്നുള്ള എൽഎൻജി കയറ്റുമതി തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുമായി തുടരുന്നതായി പ്രസ്താവനയിൽ പറയുന്നു.

ഖത്തർ എനർജിയുടെ ചരക്കുകൾ ഇപ്പോൾ ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റും സഞ്ചരിക്കുകയാണെന്ന് പ്രസ്താവന സൂചിപ്പിച്ചു. ഈ റൂട്ട് യാത്രകൾക്ക് സമായദൈർഘ്യം ഉണ്ടാക്കുന്നതാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button