Qatar

ഇന്ത്യൻ കൾച്ചറൽ സെന്റർ കാർണിവൽ ഇന്നലെ ആരംഭിച്ചു, ഇന്ന് ലൈവ് മ്യൂസിക്ക് പ്രോഗ്രാം നടക്കും

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) കാർണിവൽ 2025 ഇന്നലെ, വ്യാഴാഴ്ച്ച ഐസിസി ഫിലിം സിറ്റിയിൽ (ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ട്) ആരംഭിച്ചു. ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവ സംബന്ധിച്ചുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികൾ ഇവിടെ നടക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ രാത്രി 11 വരെ കാർണിവൽ തുറന്നിരിക്കും.

“കാർണിവൽ ശൈലിയിലുള്ള അലങ്കാരങ്ങൾ, ഷോപ്പിംഗ്, ഫുഡ് സ്റ്റാളുകൾ, പെർഫോമൻസുകൾ, ഷോകൾ, സർവീസ് ബൂത്തുകൾ എന്നിവ കൊണ്ട് മുഴുവൻ വേദിയും ഉത്സവാന്തരീക്ഷത്തിലാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ആത്മാവ് സമൂഹത്തിൽ നിലനിർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം,” ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ പറഞ്ഞു.

ഭാരത് ഉത്സവ്, പാസേജ് ടു ഇന്ത്യ തുടങ്ങി ഐസിസി സ്ഥിരമായി നടത്താറുള്ള പരിപാടികളെ ഖത്തറിലെ ഇന്ത്യക്കാരും മറ്റ് സമൂഹങ്ങളും അഭിനന്ദിച്ചിട്ടുണ്ടെന്ന് മണികണ്ഠൻ പരാമർശിച്ചു. “ഈ വർഷത്തെ ഐസിസി കാർണിവലിൽ മികച്ച ഷോകളുണ്ട്. ‘ഇന്ത്യ’ എന്ന പേരിൽ ആർട്ടിസ്റ്റ് വാഫിയുടെ ഒരു കലാ പ്രദർശനവും ഒരു ഫോട്ടോ പ്രദർശനവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയുടെ സമ്പന്നമായ പൈതൃകത്തെയും കാർണിവൽ ആഘോഷിക്കുന്നു. പരമ്പരാഗത ഭക്ഷണം, മെഹന്തി (ഹെന്ന), വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമാണ്. തങ്ങളുടെ സാമൂഹിക, ക്ഷേമ സേവനങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനായി ബൂത്തുകളും ഐസിസി സജ്ജീകരിച്ചിട്ടുണ്ട്, അതിനാൽ അവർക്ക് ആവശ്യമുള്ള കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനാകും. ലീഗൽ സെൽ ബൂത്തിൽ, ഐസിസി വളണ്ടിയർമാർ ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സന്ദർശകർക്ക് നൽകുന്നു.

വെള്ളിയാഴ്ച്ച പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീത പരിപാടി ഉണ്ടായിരിക്കും. പരിപാടി വിജയകരമാക്കാൻ ഐസിസി ഇന്ത്യൻ എംബസിയുമായും വിവിധ സർക്കാർ വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മണികണ്ഠൻ പറഞ്ഞു. സന്ദർശകരെ സഹായിക്കാൻ ഏകദേശം 500 വോളണ്ടിയർമാർ വേദിയിലുണ്ട്. കാർണിവലിന്റെ ആദ്യ ദിവസം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മണികണ്ഠൻ പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button