ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ഖത്തർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്

ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും നിയമലംഘനങ്ങളും കാരണം ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ ഖത്തർ തയ്യാറാണ്. ഇസ്രയേലിന്റെ പ്രവർത്തികൾ മേഖലയിലെ സമാധാനം കൂടുതൽ ദുഷ്‌കരമാക്കുകയും പ്രാദേശിക തലത്തിൽ യുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി, ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
“ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ ഏതു സാഹചര്യത്തെ കൈകാര്യം ചെയ്യാനും ഖത്തർ പൂർണ്ണമായും തയ്യാറാണ്” എന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും ഖത്തർ ഗുരുതരമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അവയെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
മേഖലയിൽ കപ്പലുകൾ സാധാരണഗതിയിൽ നീങ്ങുന്നുണ്ടെന്നും എണ്ണ, വാതക കയറ്റുമതിയെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കമ്പനികളും പ്രശ്‌നങ്ങളില്ലാതെ അവരുടെ പ്രവർത്തനം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോരാട്ടം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv