സെൻട്രൽ ദോഹയിലെ സ്വകാര്യ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും
![](https://qatarmalayalees.com/wp-content/uploads/2022/09/image_editor_output_image1675892606-1663237960704-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2022/09/image_editor_output_image1675892606-1663237960704-780x470.jpg)
ഫിഫ ലോകകപ്പ് കാലത്ത് പൊതുഗതാഗതത്തിന് സുഗമമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സെൻട്രൽ ദോഹയിൽ സ്വകാര്യ വാഹനങ്ങളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) കോർണിഷ് ക്ലോഷർ കമ്മിറ്റിയുടെ ടെക്‌നിക്കൽ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അൽ മുല്ല പറഞ്ഞു.
ടൂർണമെന്റിനിടെ സെൻട്രൽ ദോഹയിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ പദ്ധതിയുണ്ടെന്ന് ബുധനാഴ്ച ഖത്തർ റേഡിയോയോട് സംസാരിക്കവേ അദ്ദേഹം അറിയിച്ചു.
സെൻട്രൽ ദോഹയിലെ ഉൾറോഡുകളോടൊപ്പം എ-, ബി-, സി-റിങ് റോഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഘോഷയാത്രകൾ, ബസുകൾ, കളിക്കാരുടെ വാഹനങ്ങൾ, ഫിഫ വാഹനങ്ങൾ, പൊതുവാഹനങ്ങൾ എന്നിവയ്ക്ക് പാർക്ക് & റൈഡ് സ്റ്റേഷനുകളിൽ എത്താൻ സൗകര്യമൊരുക്കുന്നതിനൊപ്പം കവലകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അതേസമയം അടിയന്തര വാഹനങ്ങളുടെ യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഭാവിയിൽ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു