കച്ചവട മേഖലയിൽ നവംബറിൽ ലഭിച്ചത് നിരവധി പരാതികൾ, 112 കടകൾക്ക് നേരെ നടപടി

ദോഹ: നവംബറിൽ വ്യാപാര വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 112 നിയമലംഘനങ്ങൾ കണ്ടെത്തി. കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ, വ്യാജമോ വഞ്ചനാപരമോ ആയ ഡാറ്റ ഉൾപ്പെടുത്തി പരസ്യം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്ത സ്ഥാപനങ്ങൾ, ഗ്യാരന്റി കാലയളവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയത് തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന കേസുകൾ. നവംബർ മാസത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവ കൈകാര്യം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.

ഓഫർ ചെയ്ത ചരക്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താതിരിക്കൽ, പച്ചക്കറികളുടെയും പഴങ്ങളുടെയും വില ബുള്ളറ്റിൻ പാലിക്കാത്തത്, മതപരമായ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ പോലുള്ളവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തത് എന്നിവയും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടൽ മുതൽ 5,000 റിയാൽ മുതൽ 30,000 വരെ റിയാൽ പിഴ ഉൾപ്പെടുന്നതാണ്. 

നിയമവിരുദ്ധമായ നടപടികൾ നിയന്ത്രിക്കുന്നതിന് പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും നിയമങ്ങൾ ലംഘിക്കുന്ന ആരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം ആവർത്തിച്ചു.

Exit mobile version