
ഖത്തർ 2022 ലോകകപ്പിന്റെ ആദ്യ 48 മത്സരങ്ങളിൽ 2.45 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ അറിയിച്ചു. 2.17 മില്യൺ കാണികൾ പങ്കെടുത്ത 2018 റഷ്യ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തെക്കാൾ ഈ എണ്ണം കൂടുതലാണെന്ന് ഫിഫ റിപ്പോർട്ടിൽ പറയുന്നു.
ആദ്യ റൗണ്ട് ഗെയിമുകളിലെ എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മാച്ച് ആയിരുന്നു. 88,996 പേരാണ് പങ്കെടുത്തത്.
ഇന്നുവരെ, ഏറ്റവും കൂടുതൽ സന്ദർശകരുടെ പട്ടികയിൽ 77,000-ലധികം പേർ സൗദി അറേബ്യയിൽ നിന്നും തൊട്ടുപിന്നിൽ 56,893 പേർ ഇന്ത്യയിൽ നിന്നുമാണ്.
അതേസമയം, ദോഹയിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ വേദി സന്ദർശിച്ചു. ടൂർണമെന്റിനിടെ തത്സമയ ഗെയിമുകൾ കാണാൻ ആരാധകർ ഒത്തുചേരുന്ന സ്ഥലമാണിത്.
ഖത്തർ 2022 നവംബർ 20 ന് ആരംഭിക്കുന്നതിന് മുമ്പ്, ഒരു ദശലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ആതിഥേയ രാജ്യം അറിയിച്ചു.
ടിവി പ്രേക്ഷകരുടെ കാര്യത്തിൽ, 36 ദശലക്ഷം ആളുകൾ ജപ്പാൻ vs കോസ്റ്റാറിക്ക മാച്ച് കണ്ടു. അതേസമയം യുഎസ്എ vs ഇംഗ്ലണ്ട് ആണ് യുഎസ് ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട പുരുഷ ഫുട്ബോൾ കളി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB