ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യസംഘം നാട്ടിലേക്ക് മടങ്ങി; ബുധനാഴ്ചയോടെ എല്ലാവരും തിരിച്ചെത്തും

ഖത്തരി തീർഥാടകരുടെ ആദ്യ സംഘം സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്ന് എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ എയർവേയ്സും സൗദി എയർലൈൻസും വഴിയാണ് തിങ്കളാഴ്ച്ച മുതൽ തീർത്ഥാടകരുടെ തിരിച്ചുവരവ് ആരംഭിച്ചത്. ഇന്ന് കൂടുതൽ പേർ തിരിച്ചെത്തും, ബുധനാഴ്ച്ചയോടെ എല്ലാവരും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തരി ഹജ്ജ് മിഷൻ ഇവരുടെ തിരിച്ചുവരവിന്റെ പ്രക്രിയ സൂക്ഷമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തീർഥാടകരുടെ സുരക്ഷയും സൗകര്യവും അവർ ഉറപ്പാക്കുന്നുണ്ട്. യാത്രയിലുടനീളം ഖത്തരി ഹജ്ജ് മിഷനും അതിന്റെ പിന്തുണാ ടീമുകളും പൂർണ്ണ പരിചരണവും ശ്രദ്ധയും നൽകുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
തീർഥാടകർ എല്ലാ ഹജ്ജ് കർമ്മങ്ങളും സമാധാനപരമായി പൂർത്തിയാക്കിയതായി മന്ത്രാലയത്തിന്റെ പ്രതിനിധി ഇബ്രാഹിം മുഹമ്മദ് അൽ നേമ പറഞ്ഞു. ഈ ദിവസങ്ങളിൽ മിഷന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് യൂണിറ്റ് തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവെന്ന് അൽ നേമ കൂട്ടിച്ചേർത്തു.
ഈ വർഷം മൊബൈൽ മെഡിക്കൽ ആംബുലൻസ് സേവനം അവതരിപ്പിച്ചതായി മെഡിക്കൽ യൂണിറ്റ് മേധാവി ഡോ. ഖാലിദ് അബ്ദുൽ ഹാദി പറഞ്ഞു. ക്യാമ്പുകളിൽ നിന്ന് ജമറാത്തിലേക്കും തിരിച്ചും തീർഥാടകരെ പിന്തുടർന്ന ഈ ടീമുകൾ, വൈദ്യസഹായം എല്ലായ്പ്പോഴും സമീപത്തുണ്ടെന്ന് ഉറപ്പാക്കി – പ്രത്യേകിച്ച് സ്ത്രീകൾക്കും പ്രായമായ തീർഥാടകർക്കും.
ജമറാത്ത് റോഡിൽ രണ്ട് പെർമനന്റ് ആംബുലൻസ് സ്റ്റേഷനുകൾ ഈ മെഡിക്കൽ യൂണിറ്റ് സ്ഥാപിക്കുകയും പ്രത്യേക എച്ച്ടി റെസ്ക്യൂ ജാക്കറ്റുകളോടെ മൂന്നു പാരമെഡിക്കുകളെ നിയമിക്കുകയും ചെയ്തു. ഈ ജാക്കറ്റുകൾ മിനി മൊബൈൽ ആംബുലൻസുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. സഹായം ആവശ്യമുള്ള എല്ലാവരുടെയും അടുത്ത് വേഗത്തിൽ എത്തുന്നതിനായി പാരാമെഡിക്കുകൾ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉപയോഗിച്ചത്.
അതേസമയം, കോർഡിനേഷൻ ആൻഡ് ഫോളോ അപ്പ് യൂണിറ്റ് തീർത്ഥാടകരുടെ അവസാന ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ സഹായിച്ചു. തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ എയർലൈനുകളുമായി ചേർന്നു പ്രവർത്തിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv