തന്റെ അവസാന ലോകകപ്പിനായി ഇതിഹാസ താരം ലയണൽ മെസ്സി ഖത്തറിലെത്തി. തങ്ങളുടെ ഹീറോകളുടെ വരവ് കാണാൻ പുലർച്ചെ 4:00 (0100GMT) വരെ കാത്തുനിന്ന 500-ലധികം ജനക്കൂട്ടത്തിൽ അർജന്റീനയുടെ ഇന്ത്യൻ ആരാധകർ തെക്കേ അമേരിക്കൻ ആരാധകരെക്കാൾ കൂടുതൽ ആയിരുന്നു.
ഖത്തറിലെ അർജന്റീന ടീം ബേസിന് പുറത്ത് ലയണൽ മെസ്സി സഞ്ചരിച്ച ബസ് കാണാൻ മണിക്കൂറുകളാണ് ആരാധകർ കാത്തുനിന്നത്. ഡ്രംസ് മുഴക്കിയാണ് മുഖ്യമായും മലയാളികൾ അടങ്ങിയ ഇന്ത്യൻ ആരാധകർ ആവേശം പങ്കിട്ടത്.
അബുദാബിയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ടീം പറന്നത്, ബുധനാഴ്ച രാത്രി നടന്ന ടീമിന്റെ അവസാന ലോകകപ്പ് സന്നാഹത്തിൽ 5-0 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ പരാജയപ്പെടുത്തി, 35 കാരനായ മെസ്സി തന്റെ 91-ാം അന്താരാഷ്ട്ര ഗോൾ നേടി.
കളിക്കാർക്കും സന്ദർശിക്കുന്ന ആരാധകർക്കും ഖത്തർ 2022 എങ്ങനെ വ്യത്യസ്തമായ അനുഭവമാകുമെന്ന് ഡ്രമ്മർമാരും ഇന്ത്യൻ ബീറ്റ് നർത്തകരും വീണ്ടും തെളിയിച്ചു. 5,000-ത്തിലധികം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന അർജന്റീന ഫാൻസ് ഇൻ ഖത്തർ ക്ലബ്ബിലെ അംഗങ്ങൾ, ഖത്തർ സർവകലാശാലയിലെ ടീം ബേസിൽ “ലിയോ” മെസ്സിയുടെ ഛായാചിത്രം കൊണ്ട് അലങ്കരിച്ച ഡ്രമ്മുകൾ സ്ഥാപിച്ചാണ് താരത്തെ വരവേറ്റത്.
ചൊവ്വാഴ്ച ഹാരി കെയ്നിന്റെ ടീമിനെ അഭിവാദ്യം ചെയ്തപ്പോഴും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ആരാധകർ ഇംഗ്ലണ്ട് ആരാധകരെക്കാൾ കൂടുതലായിരുന്നു.
മെക്സിക്കോയും പോളണ്ടും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്ക്കെതിരെ ചൊവ്വാഴ്ചയാണ് അർജന്റീനയുടെ ആദ്യ മത്സരം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu