ഖത്തറിൽ വെള്ളിയാഴ്ച മുതൽ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു 

ദോഹ: ഖത്തറിൽ ഇന്ന് പുതിയ 443 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. വെറും 139 പേർക്ക് മാത്രം രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 3443 ആയി ഉയർന്നു. മാസങ്ങൾക്ക് ശേഷം രാജ്യം രണ്ടാം തരംഗകാലത്തിനേത് സമാനമായ കേസുകളിലേക്ക് പോകുമ്പോൾ, നിയന്ത്രണങ്ങൾ ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജ്യത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ 2021 ഡിസംബർ 31 വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ വരും.

– തുറസ്സായ സ്ഥലങ്ങളിൽ സ്പോർട്സ് പരിശീലിക്കുന്ന ആളുകൾ ഒഴികെ അടച്ചതും തുറന്നതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കി

– കോൺഫറൻസുകളുടെയും എക്സിബിഷനുകളുടെയും ഇവന്റുകളുടെയും കാര്യത്തിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

– പൊതുജനാരോഗ്യ മന്ത്രാലയം നിർണ്ണയിച്ചിട്ടുള്ള നിബന്ധനകൾ, നടപടിക്രമങ്ങൾ, മുൻകരുതൽ നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ കര്ശനമാക്കും.

– ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, മറ്റ് സർക്കാർ ഏജൻസികൾ – ഓരോന്നും അതിന്റെ അധികാരപരിധിക്കുള്ളിൽ – ഈ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശോധന നടപടികൾ കൈക്കൊള്ളും.

Exit mobile version