പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വിലക്ക്: താലിബാനെ വിമർശിച്ച് ഖത്തർ; തീരുമാനം പുനഃപരിശോധിക്കണം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും പഠനം നിർത്തിവെക്കാനുള്ള അഫ്ഗാൻ കെയർടേക്കർ താലിബാൻ സർക്കാരിന്റെ തീരുമാനത്തിൽ ഖത്തർ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾ, വികസനം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഈ നിഷേധാത്മക സമ്പ്രദായങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ശക്തമായി വിമർശിച്ചു.

സ്ത്രീകൾക്ക് അവരുടെ എല്ലാ അവകാശങ്ങൾക്കും, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന ഒരു മുസ്ലീം രാജ്യമെന്ന നിലയിൽ, സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച ഇസ്ലാമിക മതത്തിന്റെ അധ്യാപനങ്ങൾക്ക് അനുസൃതമായി അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഖത്തർ സ്റ്റേറ്റ് അഫ്ഗാൻ കെയർടേക്കർ സർക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രസ്താവന കൂട്ടിച്ചേർത്തു.


അഫ്ഗാൻ ജനതയുടെ എല്ലാ അവകാശങ്ങളും, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിനുള്ള അവകാശം നേടിയെടുക്കാൻ ഖത്തറിന്റെ നിലപാടിന് അടിവരയിടുന്നതായിരുന്നു പ്രസ്താവന.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version