ഒമൈക്രോൺ: ഖത്തറിൽ ഇത് വരെ കണ്ടെത്തിയിട്ടില്ല, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

ദോഹ: പുതിയ കോവിഡ് വേരിയന്റായ “ഒമിക്‌റോണിന്റെ” കേസുകളൊന്നും ഖത്തറിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ.ഹമദ് അൽ റുമൈഹി പറഞ്ഞു.

മന്ത്രാലയം എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്നും പുതിയ വേരിയന്റുള്ള ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന വാക്സിനേഷൻ നിരക്കുള്ളതിനാൽ രാജ്യത്ത് സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ഡോ.റുമൈഹി പറഞ്ഞു.

അൽ റയാൻ ടിവിയോട് സംസാരിച്ച അൽ റുമൈഹി പറഞ്ഞു: “പുതിയ കോവിഡ് വേരിയന്റ് കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതുവരെ 10 ലധികം രാജ്യങ്ങളിൽ ഈ മ്യൂട്ടേറ്റഡ് വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.”

“എന്നാൽ, ഖത്തറിലെ സ്ഥിതി സുസ്ഥിരമാണ്. കാരണം ഞങ്ങൾ 85 ശതമാനത്തിലധികം വാക്സിനേഷൻ നിരക്കിൽ എത്തിയിരിക്കുന്നു. വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെയാണ് ഈ നടപടികൾ ശക്തിപ്പെടുത്തുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൂസ്റ്റർ ഡോസിനായി, മൂന്നാമത്തെ ഡോസ് എടുക്കാൻ വ്യക്തികളുടെ ഉയർന്ന പങ്കാളിത്തം ഉണ്ടെന്നും ഈ ആഴ്ചയിൽ ഏകദേശം 35,000 ഡോസുകൾ നൽകിയതായും ഡോ. അൽ റുമൈഹി വെളിപ്പെടുത്തി. 

കിംവദന്തികൾക്ക് പിന്നാലെ പോകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു, 

Exit mobile version