ഖത്തറിൽ എംപോക്‌സ് സാധ്യത തീർത്തും ദുർബലം: ആരോഗ്യ മന്ത്രാലയം

ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഈയിടെ വ്യാപിച്ച എംപോക്സ് (പഴയ കുരങ്ങ്പനി) അണുബാധ ഖത്തറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആവർത്തിച്ചു. ഇന്നലെ ആദ്യമായി ഏഷ്യയിൽ (തായ്ലണ്ട്) എംപോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം. ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യുഎൻഎ) നടത്തിയ അഭിമുഖത്തിൽ, ഖത്തറിൽ വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ ദുർബലമാണെന്ന് MoPH-ലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റൊമൈഹി വ്യക്തമാക്കി.

MoPH, അതിൻ്റെ ആരോഗ്യ മേഖലകളുമായി സഹകരിച്ച്, നിരവധി മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, സംശയാസ്പദമായ കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും അവ കൈകാര്യം ചെയ്യാൻ തയ്യാറെടുക്കുന്നതിനും അവരുമായി സമ്പർക്കം പുലർത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗങ്ങൾ ബാധിച്ചവരുമായോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരുമായോ രോഗം സ്ഥിരീകരിച്ചവരുമായോ അവർ ഉപയോഗിച്ച ഉപകരണങ്ങളുമായോ നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുന്നതിലൂടെ ഈ രോഗം തടയാൻ കഴിയുമെന്ന് ഡോ. അൽ റൊമൈഹി ചൂണ്ടിക്കാട്ടി.

അണുബാധയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, രോഗി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകണം.

വൈറസ് പടരുന്നതായി പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കാനും എംപോക്‌സ് അണുബാധ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ പാലിക്കാനും MoPH എല്ലാവരോടും അഭ്യർത്ഥിക്കുന്നു. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version