ഇസ്ലാമോഫോബിയയെ നേരിടാൻ ആഹ്വാനവുമായി ഖത്തറിന്റെ വട്ടമേശ സമ്മേളനം

വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയ പ്രതിഭാസത്തെ നേരിടുന്നതിനും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും ഇസ്ലാമോഫോബിയയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ (MoFA) പോളിസി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ ഒരു റൗണ്ട് ടേബിൾ സംഘടിപ്പിച്ചു.

ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതാപരമായ വിവരണങ്ങൾ, മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ഇസ്‌ലാമിന് വിരുദ്ധമായ ബഹുമുഖ സാമൂഹിക മനോഭാവങ്ങൾ എന്നിവ വട്ടമേശ ചർച്ച ചെയ്തു.

‘റൗണ്ട് ടേബിൾ ഓൺ ഇസ്‌ലാമോഫോബിയ: വെല്ലുവിളികളെ നേരിടാനുള്ള പോളിസി ഫ്രെയിംവർക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച ചർച്ച, മേഖലയിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവന്നു.

ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ ഉള്ള അനിഷ്ടം അല്ലെങ്കിൽ മുൻവിധി ആഗോളതലത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്‌നമായി തുടരുന്നു.

ഇസ്‌ലാം വിരുദ്ധ പ്രസ്താവനകൾ അപകടകരമായ തലത്തിൽ എത്തിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ പറഞ്ഞു. നാടുകടത്തൽ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിലൂടെ നിരപരാധികളായ മുസ്ലിംകൾ ഇതിന്റെ ഇരയാവുകയാണെന്നും അവർ പറഞ്ഞു.

ഇസ്‌ലാമോഫോബിയയും മുസ്‌ലിംകൾക്കെതിരായ വിദ്വേഷവും ഉൾപ്പെടെയുള്ള വംശീയതയെ ചെറുക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അവർ ആവർത്തിച്ചു. ഖത്തർ അത്തരം സംഭവങ്ങളെയും നയങ്ങളെയും കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version