അനുവദനീയമല്ലാത്ത സാഹചര്യങ്ങളിൽ അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമങ്ങൾ കൃത്യമായി പിന്തുടരുന്നതു വഴി നിങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുന്നുവെന്നും നിയമങ്ങൾ മനസിലാക്കുന്നുവെന്നും കാണിച്ചു തരികയാണെന്ന് MOI ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അനുമതിയില്ലാതെ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ അതിക്രമിച്ചു കയറുന്ന ആർക്കും രണ്ട് വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 10,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന പീനൽ കോഡിലെ ആർട്ടിക്കിൾ 333 മന്ത്രാലയം പരാമർശിച്ചു.